Wednesday, July 23, 2008

***എന്റ്റെ പാച്ചുവമ്മ***

പാച്ചുവമ്മ...
ആരായിരുന്നു അവര്‍ എനിക്ക്‌... ?
അവര്‍ എണ്റ്റെ അമ്മയായിരുന്നില്ല...
എന്നിട്ടും... ഞാന്‍ അവരെ അമ്മ എന്നു വിളിച്ചു.
അവരുടെ മടിയില്‍ക്കിടന്ന്‌
കഥകള്‍ കേട്ട്‌ ഉറങ്ങാന്‍ വാശിപിടിച്ചു...

അവരുടെ മെലിഞ്ഞുണങ്ങിയ കൈകള്‍ കൊണ്ട്‌
വാരിത്തരുന്ന ഓരോ ചോറുരുളകള്‍ക്കും..
വല്ലാത്ത ഒരു കുഴമ്പിണ്റ്റേയോ,മരുന്നിണ്റ്റേയോ രുചി ചേര്‍ന്നിട്ടും...
അവരുടെ കൈയ്യില്‍ നിന്നു മാത്രം അതു വാങ്ങിക്കഴിക്കാന്‍
ഞാന്‍ കൊതിയോടെ കാത്തിരുന്നു....

പാച്ചു അമ്മ...
അവര്‍ എണ്റ്റെ അമ്മയായിരുന്നില്ല...
അവരുടെ ശരിക്കുള്ള പേരെന്താണെന്നുപോലും എനിക്കറിയില്ല...
എന്തിനാണെന്നോ...എന്നുമുതലാണെന്നോ എനിക്കോര്‍മയില്ല...
ഞാന്‍ അവരെ പാച്ചുവമ്മ എന്നു വിളിച്ചുതുടങ്ങിയതുപോലും...

പാച്ചുവമ്മ ആരും കേള്‍ക്കാതെ
എനിക്കുപറഞ്ഞു തന്ന കഥകളിലൊക്കെയും...
വെളുത്ത സാരി ചുറ്റി... കാലില്‍ പാദസ്വരത്തിണ്റ്റെ മണിമുഴക്കി...
അഴിഞ്ഞു കിടക്കുന്ന നീളമുള്ള മുടിയും...
ചുണ്ടില്‍.... രക്തക്കറയും....

പാലപ്പൂവിണ്റ്റെ മണവുമായി....
പൊട്ടിച്ചിരിച്ചുകൊണ്ട്‌ അലഞ്ഞുതിരിഞ്ഞു
നടക്കുന്ന ഒരു യക്ഷിയുണ്ടായിരുന്നു.

ഉറക്കത്തില്‍ എത്രയോവട്ടം...
ആ പാദസരത്തിണ്റ്റെ കിലുക്കം ഞാന്‍ കേട്ടിട്ടുണ്ട്‌...
ആ പാദസ്വരത്തിണ്റ്റെ കിലുക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍...
ഒരിക്കല്‍ പാച്ചുവമ്മ തന്നെയാണ് പറഞ്ഞു തന്നത്‌...
കിടക്കുമ്പോള്‍ അരുകില്‍ ബൈബിളോ
കുരിശോ എടുത്തുവെച്ചാല്‍ മതി എന്ന്‌...

പിന്നീട്‌... നല്ല ഉറക്കത്തില്‍ പോലും...
കൈവിട്ടുപോകാന്‍ ആവാത്ത വിധം,
എണ്റ്റെ നെഞ്ചോടുചേര്‍ത്തു ഞാന്‍
ഇറുക്കിപ്പിടിച്ചുകിടന്നിരുന്നു ഒരു ബൈബിള്‍.

'"കുഞ്ഞേ'" എന്നു മാത്രമേ പാച്ചുവമ്മ
എന്നെ വിളിച്ചതായി എനിക്കോര്‍മ്മയുള്ളൂ...
ആ വിളിയില്‍... എന്നോടുള്ള സ്നേഹമായിരുന്നോ...
അതോ...എണ്റ്റെ പേര്‌ പാച്ചുവമ്മക്കറിയില്ലാഞ്ഞിട്ടോ...
ഓര്‍മ്മയില്‍ നില്‍ക്കാഞ്ഞിട്ടോ എന്നെ അങ്ങനെ

വിളിച്ചിരുന്നത്‌ എന്നും ... എനിക്കറിയില്ല....

ഒന്നുമാത്രം എനിക്കറിയാം...
അച്ഛണ്റ്റെ കൈ പിടിച്ച്‌ ഒരിക്കല്‍...
പാച്ചുവമ്മയോട്‌ യാത്ര പറയുമ്പോള്‍...
പാച്ചുവമ്മയുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീരിന്‌...
ഞാന്‍ സാക്ഷിയായിരുന്നു.

എന്നെ ചേര്‍ത്തുപിടിച്ചു.....
അന്ന് അവസാനമായി പാച്ചുവമ്മ ചോദിച്ചത്‌....
കുഞ്ഞ്‌ വലുതാകുമ്പോള്‍...
പാച്ചുവമ്മയെ മറക്കുമോ എന്നു മാത്രമാണ്‌....
അന്നു "ഇല്ലാ" എന്ന് ഒറ്റവാക്കില്‍ മറുപടി
പറയാനേഎനിക്കറിയാമായിരുന്നുള്ളൂ..

അതോ പോകാനുള്ള തിരക്കാണോ
എന്നെക്കൊണ്ട്‌ ആ ഒരു വാക്കില്‍ മാത്രം
പാച്ചുവമ്മയെക്കൊണ്ട്‌യാത്ര പറയിച്ചത്‌... ?

പിന്നീടൊരിക്കലും... ഞാന്‍ പാച്ചുവമ്മയെ കണ്ടിട്ടില്ല.
എവിടെയാണെന്നു തിരക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌...
പറ്റാവുന്നവിധത്തിലൊക്കെ അന്വേഷിച്ചിട്ടുമുണ്ട്‌.

ആര്‍ക്കും പിടികൊടുക്കാതെ... പാച്ചുവമ്മ
എവിടെയാവും ഒളിച്ചത്‌ എന്ന് ഒരുപാടുവട്ടം
ആലോചിച്ചിട്ടുണ്ട്‌ എപ്പോഴൊക്കെയോ ഞാന്‍...

മറക്കില്ല എന്ന ഒറ്റവാക്കില്‍...

അന്നു ഞാന്‍ പാച്ചുവമ്മക്കു കൊടുത്തത്‌...
പാച്ചുവമ്മക്കുള്ള എണ്റ്റെ അവസാനത്തെ മറുപടി മാത്രമല്ല....
അവസാനത്തെ വാക്കുകൂടിയായിരുന്നു എന്ന്...
കാലം പിന്നെയെനിക്ക്‌ തെളിയിച്ചുതന്നു.

എങ്കിലും...മനസ്സില്‍....

ഒരു ചോദ്യം ഉത്തരം കിട്ടാതെ അലയുന്നു...
എനിക്ക്‌ മറക്കാന്‍ കഴിയാത്തത്‌....
പാച്ചുവമ്മയെ ആണോ... ?

അതോ പാച്ചുവമ്മ വാരിതന്ന

ചോറുരുളയില്‍ ചേര്‍ന്നിരുന്ന
മരുന്നിണ്റ്റേയോ കുഴമ്പിണ്റ്റേയോ

എന്നറിയാത്ത ആ രുചിയോ... ?

അതോ രക്തക്കറയുള്ള ചുണ്ടും...

പാലപ്പൂവിണ്റ്റെ മണവുമായി....
എണ്റ്റെ ഉറക്കത്തില്‍ ഞാന്‍ കേട്ടിരുന്ന

എണ്റ്റെ അരുകിലേക്കു നടന്നു വരുന്ന
ആ പാദസ്വരത്തിണ്റ്റെ കിലുക്കമോ... ?

ഉത്തരം ക്യത്യമായി പറയുന്നില്ല എണ്റ്റെ മനസ്സെന്നോട്‌...
എങ്കിലും....എനികു പക്ഷേ ഒന്നറിയാം...
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും...ഇന്നും....
ഞാന്‍ കഴിക്കാനായി വായില്‍ ഭക്ഷണം

എടുത്ത്‌ എപ്പോള്‍ വെച്ചാലും....
പാച്ചുവമ്മ വായില്‍ വെച്ചുതന്നിരുന്ന...
ആ കുഴമ്പിണ്റ്റേയും മരുന്നിണ്റ്റേയും ചേര്‍ന്ന രുചിയില്ല
അതിനു എന്നു ഞാന്‍ തിരിച്ചറിയാറുണ്ട്‌....

അത്‌ സത്യമാണ്‌... ഞാന്‍ തിരിച്ചറിഞ്ഞ സത്യം...
ഓരോ വട്ടവും എന്നും ഞാന്‍ തിരിച്ചറിയുന സത്യം...
പലരോടും... തമാശയായും കാര്യമായും
ഞാന്‍ അതു പലപ്പോഴും പറയാറുമുണ്ട്‌..

പിന്നെ എന്നും ഉറങ്ങുമ്പോള്‍.. ആരും കാണാതെ
സൂത്രത്തില്‍ബൈബിള്‍ എടുത്തു ഞാന്‍ അരുകില്‍ വെക്കുന്നത്‌...
അതിനുപിന്നില്‍ ഞാന്‍ ആരോടും പറയാത്ത ഒരു രഹസ്യമുണ്ട്‌.

ബൈബിള്‍ എണ്റ്റെ അരുകിലില്ലാത്ത
രാത്രികളിലൊക്കെയും
ആ പാദസ്വരത്തിണ്റ്റെ കിലുക്കം
എണ്റ്റെ അരുകിലേക്ക്‌
എന്നെത്തേടിവരാറുണ്ട്‌ എന്ന സത്യമായ രഹസ്യം........

http://www.orkut.com/Main#CommMsgs?cmm=95521351&tid=5453946285089022197&start=1

Monday, July 21, 2008

***ഇവന്‍ എണ്റ്റെ പ്രിയപ്പെട്ടവന്‍***

ഒരിക്കല്‍...
കിട്ടാത്ത എന്തിനോ വേണ്ടി
വാശിപിടിച്ചുകരഞ്ഞ
കുട്ടിക്കാലത്തെ
എതോ ഒരു ദിവസം....

കൂട്ടുകാരിയില്‍നിന്നു കേട്ട സിന്‍ഡ്രല്ല കഥയിലെ
രാജകുമാരനെപ്പോലെ.....
അവനെ ഞാന്‍
ആദ്യമായി കണ്ടു.....

അന്ന്‌ എണ്റ്റെ അരുകില്‍ വന്ന്‌ ..
എന്നോടൊപ്പം പുറത്തു പെയ്യുന്ന
മഴയെ നോക്കി അവനിരുന്നപ്പോള്‍
പുതിയതായി കിട്ടിയ ഒരു കളിപ്പാട്ടത്തിണ്റ്റെ
കൌതുകത്തോടെ ഞാന്‍ അവനേയും നോക്കിയിരുന്നു...

പിന്നെ... ദിവസങ്ങള്‍ കഴിയുന്തോറും....
ഒരു നിഴല്‍പോലെ ആരും അറിയാതെ
അവനും എന്നോടോപ്പം ഉണ്ടായി...
തനിച്ചാണെന്നുതോന്നിയപ്പോളൊക്കെയും...
അവനെണ്റ്റെ അരുകില്‍ എവിടെനിന്നോ ഓടിവന്നു...
ഞാന്‍ പറഞ്ഞ കഥകളും... ഞാന്‍ പറഞ്ഞ പരാതികളും...
കേട്ടിരുന്ന അവന്‍ അങ്ങനെ കുട്ടിക്കാലത്തെ എണ്റ്റെ ഏറ്റവും
പ്രിയപ്പെട്ട കൂട്ടുകാരനായി ഞാന്‍പോലുമറിയാതെ മാറുകയായിരുന്നു....

ചിലപ്പോള്‍ വഴക്കു കൂടി...പിണങ്ങി....
പിന്നെ വീണ്ടും... മാഞ്ചുവട്ടിലെ മാങ്ങ പെറുക്കി...
നെല്ലിക്കയുടെ മധുരവും കൈപ്പും പങ്കു വെച്ച്‌...
പൂമ്പാറ്റയെ പിടിക്കാന്‍ എണ്റ്റെ കൂടെ ക്കൂടി..

അങ്ങനെ...എപ്പോഴും...ഒരു നിഴല്‍ പോലെ...
ഞാന്‍ വിളിക്കാതെതന്നെ എണ്റ്റെകൂടെ അവന്‍ ഉണ്ടായി.

പിന്നെ കുട്ടിക്കാലം എന്നെ
വിട്ടുപോയിത്തുടങ്ങിയപ്പോള്‍...
ആദ്യമായി പ്രേമത്തെക്കുറിച്ച്‌
കൂട്ടുകാരുമയി ചര്‍ച്ച ചെയ്തപ്പോള്‍

ഞാന്‍ പറഞ്ഞ എണ്റ്റെ സങ്കല്‍പ്പത്തിലെ കാമുകന്‌...
അവണ്റ്റെ രൂപമായിരുന്നു.... അവണ്റ്റെ ഭാവമായിരുന്നു....
അവണ്റ്റെ സ്വരമായിരുന്നു....
അല്ല... അത്‌ അവന്‍ തന്നെയായിരുന്നു.

ആ തിരിച്ചറിവ്‌.....ആദ്യമായി...എനിക്കുണ്ടായ നിമിഷം മുതല്‍....
പിന്നീട്‌ അവന്‍പോലുമറിയാതെ ഞാന്‍ അവണ്റ്റെ കാമുകിയായി....
ഞാന്‍ അറിയില്ല എന്ന ഭാവത്തില്‍ അവനെണ്റ്റെ കാമുകനും...

പിന്നീടുള്ള എണ്റ്റെ യാത്രകളിലൊക്കെയും...
ആരോടും പറയാതെ.... ആരും അറിയാതെ.....
അവനേയും ഞാനെണ്റ്റെ ഒപ്പം കൂട്ടി..
എണ്റ്റെയരുകില്‍ അവനെ ഞാന്‍ പിടിച്ചിരുത്തി...

എനിക്കുമാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍
അവന്‍ പറഞ്ഞ തമാശകള്‍കേട്ട്‌ ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍...
എന്നെ സംശയത്തോടെ നോക്കിയ കണ്ണുകളെ ഒഴിവാക്കാനായിരുന്നു,
ഞാന്‍ പിന്നെ ഒറ്റക്കുള്ള യാത്രകളെ സ്നേഹിച്ചുതുടങ്ങിയത്‌...

പ്രേമത്തില്‍ നിന്നും....
പിന്നീടെപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്‌
ഞാനവനെ പ്രണയിക്കുകയാണെന്ന്‌......എനിക്കറിയില്ല.

വിജനമായ വഴികളിലൂടെ നിശ്ശബ്ദമായി
അവണ്റ്റെ കൂടെ നടന്നപ്പോഴോ... ?
വഴിയരുകില്‍ കണ്ട പൂവിറുത്ത്‌ അവനെക്കൊണ്ട്‌
എണ്റ്റെ മുടിയില്‍ ചൂടിച്ചപ്പോഴോ... ?
അതോ ആ പൂവുകളെ അവന്‍ ഞാനറിയാതെ
ചുംബിച്ചുകൊണ്ട്‌ എണ്റ്റെ മുടിയില്‍
ചൂടിക്കുന്നത്‌ ഒളികണ്ണിട്ട്‌
ഞാന്‍ ആദ്യമായി കണ്ടപ്പോഴോ... ?

പിന്നീട്‌ കുപ്പിവളകള്‍ മേടിച്ച്‌ അവനെക്കൊണ്ട്‌
എണ്റ്റെ കൈകളില്‍ അണിയിച്ചപ്പോള്‍....
നിലാവുള്ള രാത്രികളില്‍ ആകാശത്തിലെ
നക്ഷത്രങ്ങളെ അവനോടൊപ്പംനോക്കിനിന്നപ്പോള്‍....
പിന്നെ ആള്‍ക്കൂട്ടത്തിനു നടുവിലും.....
അവണ്റ്റെ കൈപിടിച്ച്‌...
അവനെ എന്നോടുചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ....
അവനെ ഞാന്‍ എണ്റ്റേതാക്കുകയായിരുന്നു....
എണ്റ്റേതു മാത്രം....

എണ്റ്റെ പ്രണയത്തിലെ കാമുകനെ അന്വേഷിച്ചു-
കണ്ടുപിടിക്കാന്‍ ഇറങ്ങിയ കൂട്ടുകാര്‍ക്ക്‌,
അവനെ ഒരു രാജകുമാരന്‍
എന്നുമാത്രം വിശേഷിപ്പിച്ച്‌
ഞാന്‍ പിടികൊടുക്കാതെ നടന്നപ്പോള്‍....
അവര്‍ അറിഞ്ഞില്ല....
ഒരു ദിവസം അവര്‍ക്കു കാണിച്ചുകൊടുക്കാനായി
ഞാന്‍ യാഥാര്‍ഥ്യത്തിണ്റ്റെ ലോകത്തില്‍....
അവനെ അപ്പോള്‍ തിരക്കുകയാണ്‌ എന്ന്‌...

വിജനമായ വഴികളിലും...
തിരക്കുപിടിച്ച നഗരത്തിലും...
എണ്റ്റെ കണ്ണുകള്‍ പിന്നീട്‌ അവനെ
എപ്പോഴും തേടുകതന്നെയായിരുന്നു....

എണ്റ്റെ സ്വപ്നത്തില്‍ എനിക്കു മാത്രം
കാണാന്‍ കഴിയുന്ന അവണ്റ്റെ രൂപം
എണ്റ്റെ കുട്ടിക്കാലം മുതല്‍
എന്നോടൊപ്പം.... ആരും അറിയാതെ
ഓരോ നിമിഷവും ഉണ്ടായിരുന്ന അവന്‍
ഈ ലോകത്തില്‍ എവിടെയോ
ഒളിച്ചിരിപ്പുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിച്ചു....

അവന്‍ എവിടെയാണെങ്കിലും
അവനെ എണ്റ്റെ മുന്നില്‍ കൊണ്ടുവരാന്‍...
എത്രയോവട്ടം...
എരിയുന മെഴുകുതിരികളോടൊപ്പം....
അള്‍ത്താരയുടെ മുന്നിലെ.....
ക്രൂശിതരൂപത്തില്‍നോക്കി ഞാന്‍ യാചിച്ചു....

അത്രമാത്രം ഞാനവനെ സ്നേഹിച്ചിരുന്നു....
ഇഷ്ട്ടപ്പെട്ടിരുന്നു.....
പ്രേമിച്ചിരുന്നു....

മനസ്സുനിറയെ അവനു മാത്രം
കൊടുക്കാനായി സൂക്ഷിച്ചുവെച്ച പ്രണയം...
അത്‌ അവനല്ലാതെ മറ്റാര്‍ക്കും
കൊടുക്കാന്‍ എനിക്ക്‌ കഴിയുമായിരുന്നില്ല
എന്നത്‌എത്രയോവട്ടം ഞാന്‍ മാത്രം
തിരിച്ചറിഞ്ഞ സത്യം....

അവസാനം........
കാത്തിരിപ്പുകള്‍ക്കൊടുവി‍ല്‍....
സത്യത്തിനും സങ്കല്‍പ്പത്തിനും നടുവില്‍നിന്ന്‌....
ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു...

എനിക്ക്‌ ഭ്രാന്തായിരുന്നോ....? അതോ മുഴു വട്ടോ .... ?



http://www.orkut.com/Main#CommMsgs?cmm=95521351&tid=5526911122437269402&start=1